അസംസ്‌കൃതനായ മനുഷ്യനെ സമൂഹജീവിതത്തിനുതകുംവിധം സംസ്‌കാരസമ്പന്നനാക്കി മാറ്റുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. അറിവിന്റേയും സ്വതന്ത്രചിന്തയുടേയും ലോകത്തേക്ക് ഓരോരുത്തരേയും കൂട്ടിക്കൊണ്ടുപോയാണ് വിദ്യാഭ്യാസം ഇതു സാധ്യമാക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനമായ കാര്യം വായന തന്നെ.
പത്രമാധ്യമങ്ങളെ പിന്‍തള്ളി ദൃശ്യമാധ്യമങ്ങള്‍ മുന്നേറുന്ന ഇക്കാലത്തും വായന അപ്രസക്‌തമാവുന്നില്ല. വിവര സാങ്കേതികവിദ്യാരംഗത്തെ വളര്‍ച്ച ഇന്റര്‍നെറ്റിലൂടെയും മറ്റുമുള്ള അറിവുകളുടെ കൈമാറ്റത്തിന്റെ ആക്കം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ നേടുന്ന അറിവുകള്‍ക്ക് ആധികാരികത കുറവാണ്. മാത്രമല്ല, കമ്പ്യൂട്ടറുകളും മറ്റും തുടര്‍ച്ചയായി ഉപയോഗിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും എന്നതും ഓര്‍ക്കേണ്ടതുണ്ട്. ഇവിടെയാണ് പുസ്‌തകങ്ങളുടെയും ഗ്രന്ഥശാലകളുടെയും പ്രസക്‌തി.
വായനയുടെ പ്രാധാന്യം
മനുഷ്യന്റെ മാനസികവളര്‍ച്ചയിലും സംസ്‌കാരാര്‍ജനത്തിലും നിര്‍ണായകസ്‌ഥാനമാണ് വായനയ്‌ക്കുള്ളത്. ''വായനയാണ് ഒരുവനെ പൂര്‍ണനാക്കുന്നത്'' എന്ന ബേക്കണിന്റെ വാക്കുകള്‍ അതിശയോക്‌തിയല്ല. വായനയുടെ പ്രാധാന്യം ഇത്രകണ്ടാണെങ്കില്‍ ഒരു നല്ല സമൂഹത്തിന്റെ സൃഷ്‌ടിയില്‍ ഗ്രന്ഥശാലകള്‍ക്കുള്ള സ്‌ഥാനമെന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മനുഷ്യന്റെ വളര്‍ച്ചയില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് പുസ്‌തകങ്ങളാണ്. അവ സുഹൃത്തൃം വഴികാട്ടിയും ഉത്തമ ഗുരുനാഥനുമാണ്.
''വിവിധ വിഭാഗങ്ങളിലുള്ള പുസ്‌തകങ്ങള്‍ നിറഞ്ഞ ഗ്രന്ഥശാല, സര്‍വകലാശാലയ്‌ക്കു സമ''മാണെന്നു കാര്‍ലൈന്‍ പറഞ്ഞതു വെറുതേയല്ല. ലോകത്ത് മഹാന്മാരായി അറിയപ്പെടുന്നവരെല്ലാംതന്നെ നല്ല വായനക്കാരും ഗ്രന്ഥശാലകളുടെ ഗുണഭോക്‌താക്കളുമാണ് എന്നു നാം അറിയേണ്ടതുണ്ട്.
കേരളം ഗ്രന്ഥശാലകളുടെ നാട്...
ഗ്രന്ഥശാലകളുടെ പ്രസക്‌തി വര്‍ഷങ്ങള്‍ക്കുമുമ്പേ മനസിലാക്കിയ ദേശമാണ് കേരളം. ഗ്രന്ഥശാലകളുടെ നാട് എന്നുപോലും കേരളത്തെ വിശേഷിപ്പിക്കാം. 1829-ല്‍ സ്വാതിതിരുനാള്‍ മഹാരാജാവിന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ച തിരുവനന്തപുരം പബ്ലിക് ലൈബ്രറി കേരളത്തിലെ ഏറ്റവും പഴക്കംചെന്ന ഗ്രന്ഥശാലകളിലൊന്നാണ്. വാര്‍ഷിക ഗ്രാന്റുകള്‍ നല്‍കി തിരുവിതാംകൂര്‍ ഗവണ്‍മെന്റ് ആ ഗ്രന്ഥശാലയെ സംരക്ഷിച്ചുവളര്‍ത്തിപ്പോന്നു.
കേരളത്തില്‍ അങ്ങോളമിങ്ങോളം ഗ്രന്ഥശാലകള്‍ പടുത്തുയര്‍ത്താനും അവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ജീവിതം സമര്‍പ്പിച്ച വ്യക്‌തിയാണ് പി.എന്‍. പണിക്കര്‍. അദ്ദേഹം രൂപം നല്‍കിയ തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘമാണ് പിന്നീട് കേരളാഗ്രന്ഥശാലാസംഘമായി മാറിയത്. നീണ്ട 32 വര്‍ഷം അദ്ദേഹമായിരുന്നു കേരളാഗ്രന്ഥശാലാസംഘത്തിന്റെ ജനറല്‍ സെക്രട്ടറി. 1977-ല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നു.
കേരളത്തിലെ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ കേരളാഗ്രന്ഥശാലാസംഘം വഹിച്ച പങ്ക് ചെറുതല്ല. ഗ്രന്ഥശാലാപ്രസ്‌ഥാനങ്ങളുടെ പ്രവര്‍ത്തനത്തില്‍ കേരളം ലോകത്തിനു മാതൃകയാണ്. സാക്ഷരത വര്‍ധിപ്പിക്കുന്ന കാര്യത്തിലും വയോജനവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലും ഗ്രന്ഥശാലാപ്രസ്‌ഥാനങ്ങള്‍ സ്‌തുത്യര്‍ഹമായ സേവനമാണ് കാഴ്‌ചവയ്‌ക്കുന്നത്.
ഗ്രന്ഥശാലകളുടെ പ്രസക്‌തി
നല്ല പുസ്‌തകങ്ങള്‍ തെരഞ്ഞെടുത്തു വായിക്കുന്നവനാണ് നല്ല വായനക്കാരന്‍. ഏതൊരുവന്റേയും അഭിരുചികളെ തൃപ്‌തിപ്പെടുത്താന്‍ തക്കവിധം എല്ലാത്തരം പുസ്‌തകങ്ങളും ഒട്ടനവധി ആനുകാലികങ്ങളും പത്രങ്ങളും വായനശാലയിലുണ്ടായിരിക്കണം. ആനുകാലികങ്ങളാണ് വായനാശീലം വളര്‍ത്തുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നത്. സാഹിത്യചിന്തകളും തത്വചിന്താപരമായ പുസ്‌തകങ്ങളും വായനക്കാരില്‍ വൈകാരികമായ ഉണര്‍വുണ്ടാക്കും. ചരിത്രം, വിമര്‍ശനം, ശാസ്‌ത്രം എന്നിങ്ങനെ എല്ലാ വിഭാഗം പുസ്‌തകങ്ങളും ഗ്രന്ഥശാലയില്‍ ഉണ്ടായിരിക്കണം.
സ്‌കൂള്‍ ഗ്രന്ഥശാലകള്‍
ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായം സ്വയംപഠനത്തിനു മുന്‍തൂക്കം കൊടുക്കുന്നവയാണ്. ഗ്രന്ഥശാലകളാകട്ടെ സ്വയപഠന കേന്ദ്രങ്ങളും. വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുക എന്നത് വിദ്യാഭ്യാസത്തിന്റെ പരമപ്രധാന ലക്ഷ്യമാണ്. ഇതിന് മികച്ച ഗ്രന്ഥശാലകളുടെ സഹായം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ സ്‌കൂളുകളിലും കോളജുകളിലും മികച്ച ഗ്രന്ഥശാലകള്‍ ഉണ്ടാകേണ്ടതുണ്ട്. സര്‍ക്കാരിന്റെയും മറ്റും കര്‍ശന നിര്‍ദേശങ്ങളും രക്ഷിതാക്കളുടെ താല്‍പ്പര്യവും കണക്കിലെടുത്ത് ഒട്ടുമിക്ക വിദ്യാലയങ്ങളിലും ഇന്നു ഗ്രന്ഥശാലകള്‍ സജ്‌ജീകരിച്ചിട്ടുണ്ട്. പക്ഷേ, അവിടെയെല്ലാംതന്നെ മികച്ച പുസ്‌തകങ്ങള്‍ അലമാരകളില്‍ ഉറങ്ങുന്നതു പതിവുകാഴ്‌ചയാണ്. സ്‌കൂള്‍ ഗ്രന്ഥശാലകള്‍ ഇത്തരത്തില്‍ നോക്കുകുത്തികളാവുന്നത് ദുഃഖകരമാണ്.
വായിക്കാനാരുമില്ലാതെ അലമാരകളിലുറങ്ങുന്ന പുസ്‌തകങ്ങളേക്കാള്‍ എത്രയോ നല്ലതാണ് വായിച്ചു കീറിപ്പോകുന്ന പുസ്‌തകങ്ങള്‍. പുസ്‌തകങ്ങള്‍ കുട്ടികളിലേക്കെത്തുകയും അവരത് വായിച്ച് തിരികെവയ്‌ക്കുകയുംചെയ്യുമ്പോഴാണ് സ്‌കൂള്‍ ഗ്രന്ഥശാലകള്‍ ഉണരുന്നത്.
മറ്റൊരു പ്രധാന കാര്യം, വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ഗ്രന്ഥശാലയില്‍നിന്നു പുസ്‌തകങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കിട്ടേണ്ടതുണ്ട് എന്നതാണ്. ടീച്ചര്‍ വച്ചുനീട്ടുന്ന പുസ്‌തകങ്ങള്‍ മാത്രം വായിക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാവരുത്. അവന്റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കനുസരിച്ച് വായനയെ കൊണ്ടുപോകാന്‍ അവനു കഴിയണം.
വയോജനവിദ്യാഭ്യാസവും ഗ്രന്ഥശാലകളും
വയോജനവിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകമാണ് ഗ്രന്ഥശാലകള്‍. നവാസാക്ഷരര്‍ക്കുവേണ്ടിയുള്ള തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഗ്രന്ഥശാലയുടെ സഹായത്തോടെ മാത്രമേ വിജയിപ്പിക്കാന്‍ കഴിയുകയുള്ളൂ. വിദ്യാഭ്യാസം എന്നത് തുടര്‍പ്രക്രിയയാണ്. അത് കലാശാലാ വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതോടെ അവസാനിക്കുന്ന ഒന്നല്ല, ജീവിതാന്ത്യംവരെ തുടരുന്ന ഒന്നാണ്. അതിനു നമ്മെ സഹായിക്കുന്നതാകട്ടെ ഗ്രന്ഥശാലകളും. പഠനം പാതിവഴിക്കു നിര്‍ത്തിയവര്‍ക്കും കലാശാലാ വിദ്യാഭ്യാസം ലഭിക്കാത്തവര്‍ക്കും ഗ്രന്ഥശാലകള്‍ സഹായകമാവണം. അഭ്യസ്‌ഥവിദ്യരായ സകലര്‍ക്കും വേണ്ടിയുള്ളതാണ് ഗ്രാമീണ ഗ്രന്ഥശാലകള്‍. പുറത്തിറങ്ങാന്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സാധാരണ സ്‌ത്രീകള്‍ക്കു ബാഹ്യലോകവുമായി ബന്ധം പുലര്‍ത്താന്‍ ഗ്രാമീണ ഗ്രന്ഥശാലകള്‍ ഇന്നു സഹായകമാവുന്നുണ്ട്.
പബ്ലിക ലൈബ്രറികള്‍
ഗ്രാമങ്ങളിലും നഗരങ്ങളിലും നിരവധി പബ്ലിക് ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ അധികം എണ്ണത്തിലും വിദഗ്‌ധരായ ലൈബ്രേറിയന്മാരില്ല. നഗരങ്ങളിലെ പബ്ലിക് ലൈബ്രറികളില്‍ മിക്കവയും അലങ്കോലപ്പെട്ടു കിടക്കുന്ന പുസ്‌തകങ്ങള്‍ നിറഞ്ഞ അലമാരകളാണു കാണാന്‍ കഴിയുക. ജീവനക്കാരുടെ കുറവിനേക്കാള്‍ ഉള്ള ജീവനക്കാരുടെ അലസതയും താല്‍പ്പര്യക്കുറവുമാകണം ഇതിനു പ്രധാന കാരണം.
പബ്ലിക ലൈബ്രറികളുടെ ഉപയോക്‌താക്കളായ നാമോരുത്തരും ഒട്ടും മെച്ചമല്ലെന്നതുകൂടി പറയേണ്ടതുണ്ട്. വായിച്ച പുസ്‌തകങ്ങള്‍ യഥാകാലം തിരികെയേല്‍പ്പിക്കുന്ന എത്ര വായനക്കാരുണ്ട് നമ്മുടെ നാട്ടില്‍? നല്ല പുസ്‌തകങ്ങള്‍ തെരഞ്ഞെടുത്ത് വീട്ടില്‍ കൊണ്ടുപോയിവയ്‌ക്കാന്‍ കാണിക്കുന്ന താല്‍പ്പര്യം, ആ പുസ്‌തകം വായിക്കുന്ന കാര്യത്തിലും തിരികെ ഏല്‍പ്പിക്കുന്ന കാര്യത്തിലും പബ്ലിക് ലൈബ്രറികളുടെ ഉപയോക്‌താക്കള്‍ക്ക് ഉടനെയൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല. പല സ്‌ഥലങ്ങളിലും പബ്ലിക് ലൈബ്രറികളോടനുബന്ധിച്ച് നടത്തുന്ന ചര്‍ച്ചകളും അനുസ്‌മരണകളുമെല്ലാം ഏറെക്കുറെ സജീവമാണെന്നത് എഴുത്തിനെയും വായനയെയും സ്‌നേഹിക്കുന്നവര്‍ക്ക് ആശ്വാസകരമാണ്.
കേരളത്തിലെ മിക്ക മുനിസിപ്പാലിറ്റികളിലും ഭേദപ്പെട്ട പബ്ലിക് ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, അവിടങ്ങളില്‍ അംഗത്വം കിട്ടണമെങ്കില്‍ പാസ്‌പോര്‍ട്ടും വിദേശവിസയും സംഘടിപ്പിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ്. മുനിസിപ്പല്‍ അതിര്‍ത്തിക്കു പുറത്തു താമസിക്കുന്നവരെ അംഗങ്ങളാക്കുകയില്ല. കേരളീയനായ ഏതൊരു വ്യക്‌തിക്കും അയാളുടെ സൗകര്യവും താല്‍പര്യവും കണക്കിലെടുത്ത് ഏതു പബ്ലിക് ലൈബ്രറിയിലും അംഗത്വമെടുക്കാനും അവയെ ഉപയോഗപ്പെടുത്താനും അവസരമുണ്ടാക്കേണ്ടത് അത്യാവശ്യമാണ്. വായനശാലകളും ഗ്രന്ഥശാലകളും വായനക്കാര്‍ക്കായി വിശാലമായി തുറന്നിടുകയാണ് സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യേണ്ടത്.
സി. ശ്രീകുമാര്‍
മംഗളം ദിനപ്പത്രം ജൂണ്‍ 19 2011
പത്രമാധ്യമങ്ങളെ പിന്‍തള്ളി ദൃശ്യമാധ്യമങ്ങള്‍ മുന്നേറുന്ന ഇക്കാലത്തും വായന അപ്രസക്‌തമാവുന്നില്ല. വിവര സാങ്കേതികവിദ്യാരംഗത്തെ വളര്‍ച്ച ഇന്റര്‍നെറ്റിലൂടെയും മറ്റുമുള്ള അറിവുകളുടെ കൈമാറ്റത്തിന്റെ ആക്കം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ നേടുന്ന അറിവുകള്‍ക്ക് ആധികാരികത കുറവാണ്. മാത്രമല്ല, കമ്പ്യൂട്ടറുകളും മറ്റും തുടര്‍ച്ചയായി ഉപയോഗിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും എന്നതും ഓര്‍ക്കേണ്ടതുണ്ട്. ഇവിടെയാണ് പുസ്‌തകങ്ങളുടെയും ഗ്രന്ഥശാലകളുടെയും പ്രസക്‌തി.
വായനയുടെ പ്രാധാന്യം
മനുഷ്യന്റെ മാനസികവളര്‍ച്ചയിലും സംസ്‌കാരാര്‍ജനത്തിലും നിര്‍ണായകസ്‌ഥാനമാണ് വായനയ്‌ക്കുള്ളത്. ''വായനയാണ് ഒരുവനെ പൂര്‍ണനാക്കുന്നത്'' എന്ന ബേക്കണിന്റെ വാക്കുകള്‍ അതിശയോക്‌തിയല്ല. വായനയുടെ പ്രാധാന്യം ഇത്രകണ്ടാണെങ്കില്‍ ഒരു നല്ല സമൂഹത്തിന്റെ സൃഷ്‌ടിയില്‍ ഗ്രന്ഥശാലകള്‍ക്കുള്ള സ്‌ഥാനമെന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മനുഷ്യന്റെ വളര്‍ച്ചയില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് പുസ്‌തകങ്ങളാണ്. അവ സുഹൃത്തൃം വഴികാട്ടിയും ഉത്തമ ഗുരുനാഥനുമാണ്.
''വിവിധ വിഭാഗങ്ങളിലുള്ള പുസ്‌തകങ്ങള്‍ നിറഞ്ഞ ഗ്രന്ഥശാല, സര്‍വകലാശാലയ്‌ക്കു സമ''മാണെന്നു കാര്‍ലൈന്‍ പറഞ്ഞതു വെറുതേയല്ല. ലോകത്ത് മഹാന്മാരായി അറിയപ്പെടുന്നവരെല്ലാംതന്നെ നല്ല വായനക്കാരും ഗ്രന്ഥശാലകളുടെ ഗുണഭോക്‌താക്കളുമാണ് എന്നു നാം അറിയേണ്ടതുണ്ട്.
കേരളം ഗ്രന്ഥശാലകളുടെ നാട്...
ഗ്രന്ഥശാലകളുടെ പ്രസക്‌തി വര്‍ഷങ്ങള്‍ക്കുമുമ്പേ മനസിലാക്കിയ ദേശമാണ് കേരളം. ഗ്രന്ഥശാലകളുടെ നാട് എന്നുപോലും കേരളത്തെ വിശേഷിപ്പിക്കാം. 1829-ല്‍ സ്വാതിതിരുനാള്‍ മഹാരാജാവിന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ച തിരുവനന്തപുരം പബ്ലിക് ലൈബ്രറി കേരളത്തിലെ ഏറ്റവും പഴക്കംചെന്ന ഗ്രന്ഥശാലകളിലൊന്നാണ്. വാര്‍ഷിക ഗ്രാന്റുകള്‍ നല്‍കി തിരുവിതാംകൂര്‍ ഗവണ്‍മെന്റ് ആ ഗ്രന്ഥശാലയെ സംരക്ഷിച്ചുവളര്‍ത്തിപ്പോന്നു.
കേരളത്തില്‍ അങ്ങോളമിങ്ങോളം ഗ്രന്ഥശാലകള്‍ പടുത്തുയര്‍ത്താനും അവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ജീവിതം സമര്‍പ്പിച്ച വ്യക്‌തിയാണ് പി.എന്‍. പണിക്കര്‍. അദ്ദേഹം രൂപം നല്‍കിയ തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘമാണ് പിന്നീട് കേരളാഗ്രന്ഥശാലാസംഘമായി മാറിയത്. നീണ്ട 32 വര്‍ഷം അദ്ദേഹമായിരുന്നു കേരളാഗ്രന്ഥശാലാസംഘത്തിന്റെ ജനറല്‍ സെക്രട്ടറി. 1977-ല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നു.
കേരളത്തിലെ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ കേരളാഗ്രന്ഥശാലാസംഘം വഹിച്ച പങ്ക് ചെറുതല്ല. ഗ്രന്ഥശാലാപ്രസ്‌ഥാനങ്ങളുടെ പ്രവര്‍ത്തനത്തില്‍ കേരളം ലോകത്തിനു മാതൃകയാണ്. സാക്ഷരത വര്‍ധിപ്പിക്കുന്ന കാര്യത്തിലും വയോജനവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലും ഗ്രന്ഥശാലാപ്രസ്‌ഥാനങ്ങള്‍ സ്‌തുത്യര്‍ഹമായ സേവനമാണ് കാഴ്‌ചവയ്‌ക്കുന്നത്.
ഗ്രന്ഥശാലകളുടെ പ്രസക്‌തി
നല്ല പുസ്‌തകങ്ങള്‍ തെരഞ്ഞെടുത്തു വായിക്കുന്നവനാണ് നല്ല വായനക്കാരന്‍. ഏതൊരുവന്റേയും അഭിരുചികളെ തൃപ്‌തിപ്പെടുത്താന്‍ തക്കവിധം എല്ലാത്തരം പുസ്‌തകങ്ങളും ഒട്ടനവധി ആനുകാലികങ്ങളും പത്രങ്ങളും വായനശാലയിലുണ്ടായിരിക്കണം. ആനുകാലികങ്ങളാണ് വായനാശീലം വളര്‍ത്തുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നത്. സാഹിത്യചിന്തകളും തത്വചിന്താപരമായ പുസ്‌തകങ്ങളും വായനക്കാരില്‍ വൈകാരികമായ ഉണര്‍വുണ്ടാക്കും. ചരിത്രം, വിമര്‍ശനം, ശാസ്‌ത്രം എന്നിങ്ങനെ എല്ലാ വിഭാഗം പുസ്‌തകങ്ങളും ഗ്രന്ഥശാലയില്‍ ഉണ്ടായിരിക്കണം.
സ്‌കൂള്‍ ഗ്രന്ഥശാലകള്‍
ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായം സ്വയംപഠനത്തിനു മുന്‍തൂക്കം കൊടുക്കുന്നവയാണ്. ഗ്രന്ഥശാലകളാകട്ടെ സ്വയപഠന കേന്ദ്രങ്ങളും. വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുക എന്നത് വിദ്യാഭ്യാസത്തിന്റെ പരമപ്രധാന ലക്ഷ്യമാണ്. ഇതിന് മികച്ച ഗ്രന്ഥശാലകളുടെ സഹായം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ സ്‌കൂളുകളിലും കോളജുകളിലും മികച്ച ഗ്രന്ഥശാലകള്‍ ഉണ്ടാകേണ്ടതുണ്ട്. സര്‍ക്കാരിന്റെയും മറ്റും കര്‍ശന നിര്‍ദേശങ്ങളും രക്ഷിതാക്കളുടെ താല്‍പ്പര്യവും കണക്കിലെടുത്ത് ഒട്ടുമിക്ക വിദ്യാലയങ്ങളിലും ഇന്നു ഗ്രന്ഥശാലകള്‍ സജ്‌ജീകരിച്ചിട്ടുണ്ട്. പക്ഷേ, അവിടെയെല്ലാംതന്നെ മികച്ച പുസ്‌തകങ്ങള്‍ അലമാരകളില്‍ ഉറങ്ങുന്നതു പതിവുകാഴ്‌ചയാണ്. സ്‌കൂള്‍ ഗ്രന്ഥശാലകള്‍ ഇത്തരത്തില്‍ നോക്കുകുത്തികളാവുന്നത് ദുഃഖകരമാണ്.
വായിക്കാനാരുമില്ലാതെ അലമാരകളിലുറങ്ങുന്ന പുസ്‌തകങ്ങളേക്കാള്‍ എത്രയോ നല്ലതാണ് വായിച്ചു കീറിപ്പോകുന്ന പുസ്‌തകങ്ങള്‍. പുസ്‌തകങ്ങള്‍ കുട്ടികളിലേക്കെത്തുകയും അവരത് വായിച്ച് തിരികെവയ്‌ക്കുകയുംചെയ്യുമ്പോഴാണ് സ്‌കൂള്‍ ഗ്രന്ഥശാലകള്‍ ഉണരുന്നത്.
മറ്റൊരു പ്രധാന കാര്യം, വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ഗ്രന്ഥശാലയില്‍നിന്നു പുസ്‌തകങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കിട്ടേണ്ടതുണ്ട് എന്നതാണ്. ടീച്ചര്‍ വച്ചുനീട്ടുന്ന പുസ്‌തകങ്ങള്‍ മാത്രം വായിക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാവരുത്. അവന്റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കനുസരിച്ച് വായനയെ കൊണ്ടുപോകാന്‍ അവനു കഴിയണം.
വയോജനവിദ്യാഭ്യാസവും ഗ്രന്ഥശാലകളും
വയോജനവിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകമാണ് ഗ്രന്ഥശാലകള്‍. നവാസാക്ഷരര്‍ക്കുവേണ്ടിയുള്ള തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഗ്രന്ഥശാലയുടെ സഹായത്തോടെ മാത്രമേ വിജയിപ്പിക്കാന്‍ കഴിയുകയുള്ളൂ. വിദ്യാഭ്യാസം എന്നത് തുടര്‍പ്രക്രിയയാണ്. അത് കലാശാലാ വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതോടെ അവസാനിക്കുന്ന ഒന്നല്ല, ജീവിതാന്ത്യംവരെ തുടരുന്ന ഒന്നാണ്. അതിനു നമ്മെ സഹായിക്കുന്നതാകട്ടെ ഗ്രന്ഥശാലകളും. പഠനം പാതിവഴിക്കു നിര്‍ത്തിയവര്‍ക്കും കലാശാലാ വിദ്യാഭ്യാസം ലഭിക്കാത്തവര്‍ക്കും ഗ്രന്ഥശാലകള്‍ സഹായകമാവണം. അഭ്യസ്‌ഥവിദ്യരായ സകലര്‍ക്കും വേണ്ടിയുള്ളതാണ് ഗ്രാമീണ ഗ്രന്ഥശാലകള്‍. പുറത്തിറങ്ങാന്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സാധാരണ സ്‌ത്രീകള്‍ക്കു ബാഹ്യലോകവുമായി ബന്ധം പുലര്‍ത്താന്‍ ഗ്രാമീണ ഗ്രന്ഥശാലകള്‍ ഇന്നു സഹായകമാവുന്നുണ്ട്.
പബ്ലിക ലൈബ്രറികള്‍
ഗ്രാമങ്ങളിലും നഗരങ്ങളിലും നിരവധി പബ്ലിക് ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ അധികം എണ്ണത്തിലും വിദഗ്‌ധരായ ലൈബ്രേറിയന്മാരില്ല. നഗരങ്ങളിലെ പബ്ലിക് ലൈബ്രറികളില്‍ മിക്കവയും അലങ്കോലപ്പെട്ടു കിടക്കുന്ന പുസ്‌തകങ്ങള്‍ നിറഞ്ഞ അലമാരകളാണു കാണാന്‍ കഴിയുക. ജീവനക്കാരുടെ കുറവിനേക്കാള്‍ ഉള്ള ജീവനക്കാരുടെ അലസതയും താല്‍പ്പര്യക്കുറവുമാകണം ഇതിനു പ്രധാന കാരണം.
പബ്ലിക ലൈബ്രറികളുടെ ഉപയോക്‌താക്കളായ നാമോരുത്തരും ഒട്ടും മെച്ചമല്ലെന്നതുകൂടി പറയേണ്ടതുണ്ട്. വായിച്ച പുസ്‌തകങ്ങള്‍ യഥാകാലം തിരികെയേല്‍പ്പിക്കുന്ന എത്ര വായനക്കാരുണ്ട് നമ്മുടെ നാട്ടില്‍? നല്ല പുസ്‌തകങ്ങള്‍ തെരഞ്ഞെടുത്ത് വീട്ടില്‍ കൊണ്ടുപോയിവയ്‌ക്കാന്‍ കാണിക്കുന്ന താല്‍പ്പര്യം, ആ പുസ്‌തകം വായിക്കുന്ന കാര്യത്തിലും തിരികെ ഏല്‍പ്പിക്കുന്ന കാര്യത്തിലും പബ്ലിക് ലൈബ്രറികളുടെ ഉപയോക്‌താക്കള്‍ക്ക് ഉടനെയൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല. പല സ്‌ഥലങ്ങളിലും പബ്ലിക് ലൈബ്രറികളോടനുബന്ധിച്ച് നടത്തുന്ന ചര്‍ച്ചകളും അനുസ്‌മരണകളുമെല്ലാം ഏറെക്കുറെ സജീവമാണെന്നത് എഴുത്തിനെയും വായനയെയും സ്‌നേഹിക്കുന്നവര്‍ക്ക് ആശ്വാസകരമാണ്.
കേരളത്തിലെ മിക്ക മുനിസിപ്പാലിറ്റികളിലും ഭേദപ്പെട്ട പബ്ലിക് ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, അവിടങ്ങളില്‍ അംഗത്വം കിട്ടണമെങ്കില്‍ പാസ്‌പോര്‍ട്ടും വിദേശവിസയും സംഘടിപ്പിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ്. മുനിസിപ്പല്‍ അതിര്‍ത്തിക്കു പുറത്തു താമസിക്കുന്നവരെ അംഗങ്ങളാക്കുകയില്ല. കേരളീയനായ ഏതൊരു വ്യക്‌തിക്കും അയാളുടെ സൗകര്യവും താല്‍പര്യവും കണക്കിലെടുത്ത് ഏതു പബ്ലിക് ലൈബ്രറിയിലും അംഗത്വമെടുക്കാനും അവയെ ഉപയോഗപ്പെടുത്താനും അവസരമുണ്ടാക്കേണ്ടത് അത്യാവശ്യമാണ്. വായനശാലകളും ഗ്രന്ഥശാലകളും വായനക്കാര്‍ക്കായി വിശാലമായി തുറന്നിടുകയാണ് സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യേണ്ടത്.
സി. ശ്രീകുമാര്‍
മംഗളം ദിനപ്പത്രം ജൂണ്‍ 19 2011
കേരളത്തിലെ പൊതു ഗ്രന്ഥശാലകളും വായനശാലകളും മലയാളിക്ക് മുൻപിൽ തുറന്നുകിട്ടിയതോടെയാണ് സമ്പൂർണ്ണ സാക്ഷരതയിലേക്ക് നാം എത്തിയത് .കേരളത്തിന്റെ ഇ മാറ്റം പിന്നീടു കേരള മോഡൽ വികസനത്തിനും വളര്ച്ചക്കും തുടക്കം കുറിച്ച് എന്ന് തന്നെ പറയാം .മാതൃഭാഷയില് ആയിരുന്നു നമ്മുടെ വികസനത്തിന്റെ തുടക്കം...
ReplyDeleteഎന്നാൽ കഴിഞ്ഞ കുറെ നാളുകളായി കേരളത്തിൽ മലയാളം ഉപയോഗിക്കുന്നതിനു ചില വ്യക്തികൾ,സ്ഥാപനങ്ങൾ തടസം നില്ക്കുന്നതായ് കാണുന്നു .മലയാളം സംസാരിച്ചതിന് പിഴ ഈടാക്കുന്ന സ്ഥാപനങ്ങളും കുട്ടികളുടെ തല മൊട്ടയടിക്കുന്നതും ജോലി നഷ്ടപെടുന്നതും വാർത്തകളിൽ സ്ഥാനം പിടിക്കുന്നു.
സമാനമായ മറ്റൊരു അവസ്ഥയാണ് കേരളത്തിലെ സ്കൂൾ,കോളേജ് ഗ്രന്ഥശാലകളിൽ മലയാളം പുസ്തകങ്ങൾ വാങ്ങേണ്ടതില്ല എന്ന ഹിഡൻ അജണ്ട .
പലപ്പോഴും ഭാഷാപരമായ അജ്ഞത കൊണ്ടാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് .ആഗോള ഭാഷ എന്ന് തെറ്റിദ്ധരിക്കപെടുന്ന ഇംഗ്ലീഷ് ഭാഷയുടെ അതിപ്രസരത്തിൽ മലയാളം പുസ്തകങ്ങൾ ഒഴിവാക്കുന്നത് തികച്ചും ഖേദകരം തന്നെ. പുസ്തകങ്ങളില ഉപയോഗിച്ചിരിക്കുന്ന ഭാഷക്കല്ല മറിച്ച് അവ നല്കുന്ന ആശയങ്ങല്ക്കാന് പ്രാധാന്യം നല്കേണ്ടതു.പുസ്തകങ്ങൾ വായിക്കുന്ന വ്യക്തികൾക്ക് അനായാസം ആശയങ്ങൾ മനസിലാക്കുന്നതിനു മാത്രുഭാഷയോളം മികച്ച ഒരു മാധ്യമം ഇല്ല എന്ന് നിസ്തര്ക്കം പറയാം .
കേരളത്തിലെ എല്ലാ സ്കൂൾ ,കോളേജ് ഗ്രന്ഥശാലകളിൽ കുറഞ്ഞത് 1000 മലയാളം പുസ്തകങ്ങൾ എങ്കിലും നിര്ബന്ധമായും ഉണ്ടായിരിക്കണം എന്ന നിബന്ധന സർകാർ തലത്തിൽ കൊണ്ടുവന്നാൽ അത് മലയാള ഭാഷയുടെ കൂടുതലായുള്ള വായനക്കും പഠനത്തിനും സഹായകമാകും .മലയാളത്തിലെ പ്രശസ്തരും അപ്രശസ്തരുമായ എഴുത്തുകാരുടെ കഥകളും നോവലുകളും ലേഖനങ്ങളും ഇതര സാഹിത്യ ശാഖകളിലെ കൃതികളും ഏവര്ക്കും സുപരിചിതമാകട്ടെ.
കേരളത്തിലെ സ്വകാര്യമോ പൊതുതലത്തിൽ ഉള്ളതായ സ്കൂൾ ,കോളേജ് ,സാങ്കേതിക വിദ്യാഭാസ സ്ഥാപങ്ങൾ(എഞ്ചിനീയറിംഗ് ,മെഡിക്കൽ കോളേജ് ...) എന്നിവിടങ്ങളിലെ ഗ്രന്ഥശാലകളിൽ മലയാളം പുസ്തകങ്ങൾ ഉണ്ടെങ്കിൽ മാത്രമേ അവയ്ക്ക് അംഗീകാരം കൊടുക്കാവു.ഇവിടങ്ങളിലെ ഗ്രന്ഥശാലങ്ങല്ക്ക് ഒന്നോ രണ്ടോ വര്ഷത്തെ സമയം അനുവദിക്കുകയും പുസ്തകങ്ങൾ വാങ്ങാൻ സാവകാശം നല്കുകയും ചെയ്യുക .മലയാള പുസ്തകങ്ങല്ക്ക് പൊതുവിൽ ഇംഗ്ലീഷ് പുസ്തകങ്ങലെക്കാൾ വില കുറവായതിനാൽ എല്ലാത്തരം ഗ്രന്ഥശാലകൾക്കും വാങ്ങാൻ സാധിക്കും .
മലയാളത്തിലുള്ള വയനയില്ടെ കൂടുതൽ ആശയങ്ങൾ മനസിലാക്കുന്നതിനും ചിന്തിക്കുന്നതിനും ഓരോ മലയാളിക്കും സാധിക്കട്ടെ .
http://malayalatthanima.blogspot.in/2013/05/blog-post_20.html