കരിയിലകള്‍ മൂടിയ നടവഴിയിലെ കാലൊച്ച ഭര്‍ത്താവിന്റെതാണെന്നുറപ്പിച്ച് രേണുക എഴുന്നേറ്റു. വാതില്‍ തുറക്കാതെ, ജാലവിരി തെല്ലൊന്നു മാറ്റി. ഉച്ചയുറക്കം മുറിഞ്ഞ അസ്വസ്ഥതയോടെ അവല്‍ പുറത്തേക്കു നോക്കി.
ആരുമില്ല.
മുറ്റത്തെ മണലില്‍ ഉരുകി വീഴുന്ന വെയില്‍ ,നിരാശയോടെ അവള്‍ തിരിഞ്ഞു നടന്നു. അഴിഞ്ഞു ചിതറിയ മുടി അലസമായി ചുരുട്ടിക്കെട്ടികൊണ്ട് അവള്‍ തന്റെ കിടക്കയില്‍ വന്നിരുന്നു. ചുവരില്‍ തൂക്കിയിട്ടിരുന്ന് ചിത്രത്തിലെ പെണ്‍കുട്ടി തന്നെ നോക്കി ഗൂഡസ്മിതം പൊഴിയ്ക്കുന്നതായി അവള്‍ക്കു തോന്നി.
നല്ല ഓര്‍മ്മയുണ്ട്. തങ്ങളുടെ ഒന്നം വിവാഹവാര്‍ഷികത്തിനാണ് വേണുവേട്ടന്‍ ആ ചിത്രം വാങ്ങികൊണ്ടുവന്നത്. കൂടെ കടും പച്ചനിറമുള്ള ഒരു സാരിയും സാരിയെക്കാള്‍ തനിക്കിഷ്ടപ്പെട്ടത് ആ ചിത്രമാണ്. വൈക്കൊല്‍ മേഞ്ഞ മണ്‍കുടിലിന്റെ മുറ്റത്തിരുന്ന് കളിമണ്ണുകൊണ്ട് പാവയെ ഉണ്ടാക്കുന്ന ഒരു പെണ്‍കുട്ടി.
നീലക്കണ്ണുകളുള്ള ആ പെണ്‍കുട്ടിയെ കിടപ്പു മുറിയില്‍ തൂക്കുന്നതിനോട് വേണുവിന് അഭിപ്രായമുണ്ടായിരുന്നില്ല. താനാണ് വാശി പിടിച്ചത്. മൂന്നു വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു.
എന്തായിരിക്കാം ഈ ചിത്രത്തിനോടു തോന്നിയ മമതയ്ക്കു കാരണം.? ഉത്തരം അവള്‍ക്കറിയില്ല. എങ്കിലും എന്തൊക്കെയോ സമാനതകള്‍ ആ ചിത്രത്തിലെ കുട്ടിക്ക് തന്നോടില്ലേ എന്നവള്‍ സംശയിച്ചു. ചുരുങ്ങിയ പക്ഷം ആ നീലക്കണ്ണുകളെങ്കിലും.............
തലയിണ ചുവരിലേക്കുള്ള ചാരിവച്ച് അവള്‍ ചരിഞ്ഞിരുന്നു. അ പെണ്‍കുട്ടി ഇപ്പോഴും ഗൂഡമായി ചിരി തൂവുകല്ലെ? അവള്‍ക്കാകെ അത്ഭുതമായി.
“നീയാരാണ്?എന്തിനാണിങ്ങനെ ചിരിക്കുന്നത്?”അവള്‍ ചോദിച്ചു,ഉത്തരമൊന്നു മുണ്ടായില്ലെങ്കിലും രേണുകയുടെ മനസ്സില്‍ ചില പഴയ ഓര്‍മ്മകള്‍ ഉണര്‍ത്തികൊണ്ട് ആ പവിഴച്ചുണ്ടില്‍ ചെറുചിരി മായാതെ കിടന്നു.
പഴകി ദ്രവിച്ചു തുടങ്ങിയ ഒരു വീടിന്റെ കോലായില്‍ മുറ്റത്തേയ്ക്കു കാലും തൂക്കിയിട്ടിരുന്ന് ഒരു പതിനൊന്നു വസ്സുകാരി പട്ടുപാടുകയാണ്.
“അമ്മൂ........വാ........... നമുക്കു കളിയ്ക്കാം.” വേലിയ്ക്കു പുറത്തു നിന്നും ആരോ ഉറക്കെ വിളിയ്ക്കുന്നു.ദാ....ഞാന്‍ ...........വന്നൂ”കിലുകിലെ ചിരിമുത്തുകള്‍ ചിതറി വീണു. അകന്നു മറയുന്ന കൊലുസിന്റെ കിലുക്കം.
പാതി തുറന്നു കിടന്നിരുന്ന് ജാലകപ്പാളി വലിയൊരു ശബ്ദത്തോടെ അടഞ്ഞു. ഒരു കാറ്റ് അവളുടെ അലസമായ മുടിച്ചുരുളുകളെ മുഖത്തേയ്ക്ക് വാരിയിട്ടു. രേണുക ഞെട്ടിയുണര്‍ന്നു.
ചിത്രത്തിലെ പെണ്‍കുട്ടി ഇപ്പോഴും ചിരിക്കുകയാണ് എന്തുകൊണ്ടോ അപ്പോഴവള്‍ക്ക് ദേഷ്യമാണു തോന്നിയത്.
“ഞങ്ങളുടെ ദാമ്പത്യ രഹസ്യങ്ങള്‍ക്കെല്ലാം സാക്ഷിയായി നീ എന്തിനിവിടെയിരിക്കുന്നു? നിനക്കിവിടെനിന്നും പൊയ്ക്കൂടേ?” തെല്ലുറക്കെ തന്നെ രേണുക ചോദിച്ചു/
“അങ്ങനെ പോകാന്‍ വേണ്ടിയല്ലല്ലോ ഞാന്‍ വന്നത്”. ചിത്രത്തിലെ നീലക്കണ്ണുകാരി ചിരിച്ചു കൊണ്ടു പറഞ്ഞു. രേണുക അത്ഭുതത്തോടെ ചിത്രത്തിലേയ്ക്കു സൂക്ഷിച്ചു നോക്കി.
“നിനക്കെന്താണു വേണ്ടത്? ഇതു ഞങ്ങളുടെ കിടപ്പുമുറിയാണ്. നിന്നെ ഇവിടിരുത്തരുതെന്ന് എന്റെ ഭര്‍ത്താവ് പലവട്ടം പറഞ്ഞതാണ്. ഞാനാണ് വാശി പിടിച്ചത്. ഇപ്പോള്‍ നീ ഞാന്‍ പറയുന്നത് അനുസരിക്കില്ലെന്നാണോ?”
“നിനക്ക് ആഹാരം വേണമെങ്കിഉല്‍ അടുക്കളയിലേയ്ക്കു വരൂ. എന്തെങ്കിലും, കഴിച്ച് വിശപ്പടക്കി സ്ഥലം വിടൂ.. നിനക്ക് ജീവനുണ്ടെന്ന് എന്റെ ഭര്‍ത്താവറിഞ്ഞാല്‍ കുഴപ്പമാണ്. അദ്ദേഹം നിന്നെ ചില്ലു കൂട്ടില്‍ നിന്നും, പുറത്തെടുത്ത് തീയിലിട്ടു ചുടും. അല്ലെങ്കില്‍ ഏതെങ്കിലും മന്ത്രവാദിയെ വരുത്തി നിന്നെ അണിയില്‍ തറപ്പിക്കും”.
ചിത്രത്തിലെ നീലകണ്ണുകാരി ഒരു ഭയവും കാട്ടാതെ ചിരിച്ചു കൊണ്ടിരുന്നു. അവളുടെ തിളങ്ങുന്ന നീലക്കണ്ണുകളിലേയ്ക്ക് രേണുക സൂക്ഷിച്ചു നോക്കി. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ തന്റെ നീലക്കണ്ണുകളെക്കുറിച്ച് എത്ര വാചാലനായിട്ടുണ്ട് വേണുവേട്ടന്‍. അന്നൊക്കെ വേണുവേട്ടനേറെയിഷ്ടം തന്റെ നീലക്കണ്ണുകളും ചിരിയ്ക്കുമ്പോള്‍ മുഖത്തയ്ക്ക് ചിതറി വീഴുന്ന ചുരുണ്ട മുടിയിഴക്കളുമായിരുന്നു. ഇവള്‍ക്കും അതേ നീലക്കണ്ണുകളാണ്. ചുരുണ്ടു വീഴുന്ന മുടിയും. പെട്ടെന്നവള്‍ക്ക് ചിത്രത്തിലെ പെണ്‍കുട്ടിയോട് വലിയ സ്നേഹം തോന്നി.
കോളിങ് ബെല്‍ ശബ്ദിച്ചു, ചുണ്ടില്‍ വിരല്‍ ചേര്‍ത്ത് ചിത്രത്തിലെ പെണ്‍കുട്ടിയോട് മിണ്ടാരുതെന്നാഗ്യം കാട്ടിയ ശേഷം അവള്‍ വാതില്ക്കലേയ്ക്കു ചെന്നു വേണുവേട്ടനാണ്. അവള്‍ വാതില്‍ തുറന്നു കൊടുത്തു.
ഹൊ....ഹൊ....... എന്നു ചൂടു ഭാവിച്ച്കൊണ്ട് അയാള്‍ അകത്തേയ്ക്ക് കയറി. നേരെ കിടപ്പുമുറിയിലേയ്ക്കാണു പോയത്. രേണുക വല്ലാതെ ഭയന്നു. ടൈയ്യും ഷര്‍ട്ടും അലസമായി വലിച്ചെറിഞ്ഞു. തിരിഞ്ഞു നോക്കുമ്പോള്‍ വിളറിയ മുഖത്തോടെ നില്കുന്ന രേണുകയെക്കണ്ട്. അയാള്‍ പരിഭ്രമിച്ചു.
“നിനക്കിതെന്തു പറ്റി?” അയാള്‍ തിരക്കി രേണുക കൂടുതല്‍ ഭയപ്പെട്ടു. “ഏയ്” ഒന്നുമില്ല............വേണുവേട്ടനു വെറുതേ തോന്നുന്നതാവും.ഞാനിപ്പോ ചായ കൊണ്ടു വരാം”“. അവള്‍ അടുക്കളയിലേയ്ക്കു നടന്നു. നടക്കുന്നതിനിടെ ഒളികണ്ണിട്ട് ചിത്രത്തിലേയ്ക്കു തോന്നി. ഭാഗ്യം ഒരു കുഴപ്പവുമില്ല. ആശ്വാസത്തോടെ അവള്‍ അടുക്കളയിലേയ്ക്ക് നടന്നു.
സാധാരണ ഗതിയില്‍ വേണുവേട്ടന് രാത്രിയില്‍ ധാരാളം ജോലിയുണ്ടാവും. ,ഓഫീസില്‍ തീരാത്ത ഫയലുകള്‍ വീട്ടില്‍ കൊണ്ടുവരിക പതിവാണ്. ഇന്നന്തോ, സൂട്കേസ് തുറക്കാന്‍ മെനക്കെടാതെ നേരത്തേ ആഹാരം കഴിച്ചു കിടന്നു. രണ്ടു മൂന്നു ദിവസമായി വേണുവേട്ടന്‍ രാത്രി ഏറെ വൈകിയാണുറങ്ങാറ് എപ്പോഴാണുറങ്ങുന്നതെന്ന് താനാറിയാറില്ല. താനപ്പോഴേയ്ക്കും ഉറക്കമായിട്ടുണ്ടാവും. ഇന്നു നല്ല ക്ഷീണമുണ്ടാവണം. അവള്‍ വിചാരിച്ചു.
കിടപ്പുമുറിയിലെ മങ്ങിയ പ്രകാശത്തില്‍ ചിത്രത്തിലെ പെണ്‍കുട്ടിയുടെ മുഖം വ്യക്തമാവുന്നില്ല. അവളിപ്പോഴും ചിരിയ്ക്കുന്നുണ്ടാവുമോ?
പാല്‍ക്കാരന്റെ ബെല്ലടി കേട്ടാണ് രേണുക ഉണര്‍ന്നത്. വേണുവേട്ടന്‍ എപ്പോഴോ എഴുന്നേറ്റുപോയിരിക്കുന്നു. മുടി കെട്ടി വച്ച് അവള്‍ വാതില്ക്കലേക്കു നടന്നു. പാല്‍പ്പായ്ക്കറ്റുമായി തിരികെ വരുമ്പോള്‍ കുളിമുറിയില്‍ വെള്ളം വീഴുന്ന ഒച്ച കേട്ടു. ഓ..........വേണുവേട്ടന്‍ കുളിയ്ക്കയാണ്. ഇന്ന് നേരത്തെ പോകണമായിരിക്കും. ഇന്നലെ ഫയലുകളൊന്നും കൊണ്ടു വന്നിരുന്നില്ലല്ലോ. അവള്‍ അടുക്കളയില്‍ നെടുകെയും കുറുകെയും ചലിച്ചു കൊണ്ടിരുന്നു. വേണു ആഹാരം കഴിച്ച് ഇറങ്ങി.
അന്നു മദ്ധ്യാഹ്നത്തില്‍ ചിത്രത്തിലെ പെണ്‍കുട്ടി ചുവരില്‍ നിന്നിറങ്ങി വന്ന് മുറിയാകെ ഓടി നടന്നു. അവള്‍ വാ നിറയെ വര്‍ത്തമാനം പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ അവള്‍ രേണുകയുടെ മടിയില്‍ തല ചേര്‍ത്തു കിടന്ന് ഒന്നു മയങ്ങി. രേണുക അവളുടെ ചുരുണ്ട മുടിയിഴകള്‍ക്കിടയിലൂടെ കൈവിരലോടിച്ചുകൊണ്ടിരുന്നു.
താനെത്ര പറഞ്ഞതാണ് വേണുവേട്ടനോട്,. ഒരു കുഞ്ഞിനെ തരാന്‍. വേണുവേട്ടനപ്പോഴെല്ലാം ഓരോന്നു പറഞ്ഞ് ഒഴിഞ്ഞു മാറി. കമ്പനിയ്ക്ക് കൂടുതല്‍. ലാഭമുണ്ടാക്കികൊടുക്കണം. എം.ഡി.യുടെ കയ്യില്‍ നിന്നും പ്രശംസയും പ്രമോഷനും വാങ്ങണം വീടു വയ്ക്കണം.
വേണുവേട്ടന്റെ നിര്‍ബന്ധങ്ങള്‍ക്ക് എന്നും താന്‍ വഴങ്ങിയിട്ടേയുള്ളു. അവളോര്‍ത്തു.കോളിങ് ബെല്‍ തുടര്‍ച്ചയായി ശബ്ദിക്കുന്നതുകേട്ടാണ് രേണുക ഉണര്‍ന്നത്. ക്ലോക്കില്‍ ആറുമണി കഴിഞ്ഞിരിക്കുന്നു. അവള്‍ നടന്ന് വേണുവിന് വാതില്‍ തുറന്നു കൊടുത്തു.
വേഗത്തില്‍ മുറിയിലേയ്ക്കു കടന്ന് അയാള്‍ വാതില്‍ ചാരി. അവളെ കൈകളില്‍ കോരിയെടുത്ത് കിടപ്പുമുറയിലെ കട്ടിലില്‍ കൊണ്ടുപോയി ഇരുത്തി. ഒന്നും മനസ്സിലാവാതെ അവളിരിയ്ക്കെ അയാള്‍കുനിഞ്ഞ് അവളുടെ കവിളുകളിലും ചുണ്ടിലും തുരുതുരെ മുത്തമിട്ടു.
ഇന്നെന്തുപറ്റി? വലിയ സന്തോഷത്തിലാണല്ലോ? അയാളുടെ പിടി വിടുവിച്ചുകൊണ്ട് അവള്‍ ചോദിച്ചു.
നീ വേഗം ഡ്രസ്സുമാറ്. നമുക്കൊരൌട്ടിങിനു പോകാം ഇന്നത്തെ ഡിന്നര്‍ ഹോട്ടല്‍ ‘സീ പാര്‍ക്കില്‍’
രേണുക അത്ഭുതപ്പെട്ടു. ഈ വേണുവേട്ടനെന്തുപറ്റി. വിവാഹം കഴിഞ്ഞ ആദ്യനാളുകളിലെങ്ങോ ഇങ്ങനെയൊക്കെ പെരുമാറിയിട്ടുണ്ട്.
“എന്താ വേണുവേട്ടാ..........എന്താ വിശേഷം..........പറയൂ”അവള്‍ ആകാംക്ഷ കാണിച്ചു.
“നീ കണ്ണടയ്ക്കു ..........അയാള്‍ പറഞ്ഞു.
അവള്‍ കണ്ണുകള്‍ അടച്ചു നില്‍ക്കെ അയാള്‍ സൂട്ട്കേസിനുള്ളില്‍ നിന്നും ഒരു നീണ്ട കവര്‍ പുറത്തെടുത്ത് അവളുടെ കയ്യില്‍ വച്ചു കൊടുത്തു.“ഓ........വേണുവേട്ടന് പ്രൊമോഷന്‍ കിട്ടിയിരിക്കുന്നു അല്ലേ?
തീര്‍ന്നില്ല രേണൂ.........നമ്മുടെ ഓഫീസിനടുത്ത് ഒരു ഗൌണ്ടറുടെ സ്ഥലവും വീടും വില്പനയ്ക്കിട്ടിട്ടില്ലായിരുന്നോ, തിരികെ വരും വഴി അതിനു ഞാന്‍ അഡ്വാന്‍സും കൊടുത്തു.
രേണുകയ്ക്ക് കുറച്ച് സമയം ശബ്ദിക്കാനേ കഴിഞ്ഞില്ല അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിത്തുടങ്ങി. കവിളില്‍ ഉരുണ്ട നിന്ന ഒരു തുള്ളിക്കണ്ണീര്‍ ചൂണ്ടുവിരല്‍ കൊണ്ടു തട്ടിക്കളഞ്ഞ അയാള്‍ അവളെ ചുംബിച്ചു. പിന്നെ പറഞ്ഞു.
“നീ വേഗം കാപ്പിയിടൂ...........എന്നിട്ടു റെഡിയാക്കൂ.........ഞാനപ്പോഴേയ്ക്കും ഒന്നും കുളിച്ചു ഫ്രഷായിട്ടുവരാം”.
വേണു നേരേ കുളിമുറിയിലേയ്ക്കു നടന്നു. കവര്‍ മേശപ്പുറത്തു വച്ചു രേണുക അടുക്കളയിലേയ്ക്കും. ഗ്യാസ് സ്റ്റ്വില്‍ വെള്ളം തിളച്ചുകൊണ്ടിരിക്കെ രേണുക ചിന്തിച്ചത് പുതിയ വീട്ടിലെ കിടപ്പുമുറി എങ്ങനെ ഒരുക്കണമെന്നാണ്. കളിമണ്ണുകൊണ്ട് പാവകളെ ഉണ്ടാക്കുന്ന ആ നീലക്കണ്ണുകാരിയുടെ ചിത്രം പെട്ടെന്നവള്‍ക്കോര്‍മ്മ വന്നു.
രേണുക വേഗത്തില്‍ കിടപ്പുമുറിയിലേയ്ക്കു നടന്നു. വൈക്കോല്‍ മേഞ്ഞ കുടിലും കളിമണ്‍ പാവകളും നിറഞ്ഞ ആ ചിത്രത്തിലെങ്ങും നീലക്കണ്ണുകാരിയെ കണ്ടെത്താന്‍ രേണുകയ്ക്കപ്പോള്‍ കഴിഞ്ഞില്ല.
സി.ശ്രീകുമാര്‍.
ആരുമില്ല.
മുറ്റത്തെ മണലില്‍ ഉരുകി വീഴുന്ന വെയില്‍ ,നിരാശയോടെ അവള്‍ തിരിഞ്ഞു നടന്നു. അഴിഞ്ഞു ചിതറിയ മുടി അലസമായി ചുരുട്ടിക്കെട്ടികൊണ്ട് അവള്‍ തന്റെ കിടക്കയില്‍ വന്നിരുന്നു. ചുവരില്‍ തൂക്കിയിട്ടിരുന്ന് ചിത്രത്തിലെ പെണ്‍കുട്ടി തന്നെ നോക്കി ഗൂഡസ്മിതം പൊഴിയ്ക്കുന്നതായി അവള്‍ക്കു തോന്നി.
നല്ല ഓര്‍മ്മയുണ്ട്. തങ്ങളുടെ ഒന്നം വിവാഹവാര്‍ഷികത്തിനാണ് വേണുവേട്ടന്‍ ആ ചിത്രം വാങ്ങികൊണ്ടുവന്നത്. കൂടെ കടും പച്ചനിറമുള്ള ഒരു സാരിയും സാരിയെക്കാള്‍ തനിക്കിഷ്ടപ്പെട്ടത് ആ ചിത്രമാണ്. വൈക്കൊല്‍ മേഞ്ഞ മണ്‍കുടിലിന്റെ മുറ്റത്തിരുന്ന് കളിമണ്ണുകൊണ്ട് പാവയെ ഉണ്ടാക്കുന്ന ഒരു പെണ്‍കുട്ടി.
നീലക്കണ്ണുകളുള്ള ആ പെണ്‍കുട്ടിയെ കിടപ്പു മുറിയില്‍ തൂക്കുന്നതിനോട് വേണുവിന് അഭിപ്രായമുണ്ടായിരുന്നില്ല. താനാണ് വാശി പിടിച്ചത്. മൂന്നു വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു.
എന്തായിരിക്കാം ഈ ചിത്രത്തിനോടു തോന്നിയ മമതയ്ക്കു കാരണം.? ഉത്തരം അവള്‍ക്കറിയില്ല. എങ്കിലും എന്തൊക്കെയോ സമാനതകള്‍ ആ ചിത്രത്തിലെ കുട്ടിക്ക് തന്നോടില്ലേ എന്നവള്‍ സംശയിച്ചു. ചുരുങ്ങിയ പക്ഷം ആ നീലക്കണ്ണുകളെങ്കിലും.............
തലയിണ ചുവരിലേക്കുള്ള ചാരിവച്ച് അവള്‍ ചരിഞ്ഞിരുന്നു. അ പെണ്‍കുട്ടി ഇപ്പോഴും ഗൂഡമായി ചിരി തൂവുകല്ലെ? അവള്‍ക്കാകെ അത്ഭുതമായി.
“നീയാരാണ്?എന്തിനാണിങ്ങനെ ചിരിക്കുന്നത്?”അവള്‍ ചോദിച്ചു,ഉത്തരമൊന്നു മുണ്ടായില്ലെങ്കിലും രേണുകയുടെ മനസ്സില്‍ ചില പഴയ ഓര്‍മ്മകള്‍ ഉണര്‍ത്തികൊണ്ട് ആ പവിഴച്ചുണ്ടില്‍ ചെറുചിരി മായാതെ കിടന്നു.
പഴകി ദ്രവിച്ചു തുടങ്ങിയ ഒരു വീടിന്റെ കോലായില്‍ മുറ്റത്തേയ്ക്കു കാലും തൂക്കിയിട്ടിരുന്ന് ഒരു പതിനൊന്നു വസ്സുകാരി പട്ടുപാടുകയാണ്.
“അമ്മൂ........വാ........... നമുക്കു കളിയ്ക്കാം.” വേലിയ്ക്കു പുറത്തു നിന്നും ആരോ ഉറക്കെ വിളിയ്ക്കുന്നു.ദാ....ഞാന്‍ ...........വന്നൂ”കിലുകിലെ ചിരിമുത്തുകള്‍ ചിതറി വീണു. അകന്നു മറയുന്ന കൊലുസിന്റെ കിലുക്കം.
പാതി തുറന്നു കിടന്നിരുന്ന് ജാലകപ്പാളി വലിയൊരു ശബ്ദത്തോടെ അടഞ്ഞു. ഒരു കാറ്റ് അവളുടെ അലസമായ മുടിച്ചുരുളുകളെ മുഖത്തേയ്ക്ക് വാരിയിട്ടു. രേണുക ഞെട്ടിയുണര്‍ന്നു.
ചിത്രത്തിലെ പെണ്‍കുട്ടി ഇപ്പോഴും ചിരിക്കുകയാണ് എന്തുകൊണ്ടോ അപ്പോഴവള്‍ക്ക് ദേഷ്യമാണു തോന്നിയത്.
“ഞങ്ങളുടെ ദാമ്പത്യ രഹസ്യങ്ങള്‍ക്കെല്ലാം സാക്ഷിയായി നീ എന്തിനിവിടെയിരിക്കുന്നു? നിനക്കിവിടെനിന്നും പൊയ്ക്കൂടേ?” തെല്ലുറക്കെ തന്നെ രേണുക ചോദിച്ചു/
“അങ്ങനെ പോകാന്‍ വേണ്ടിയല്ലല്ലോ ഞാന്‍ വന്നത്”. ചിത്രത്തിലെ നീലക്കണ്ണുകാരി ചിരിച്ചു കൊണ്ടു പറഞ്ഞു. രേണുക അത്ഭുതത്തോടെ ചിത്രത്തിലേയ്ക്കു സൂക്ഷിച്ചു നോക്കി.
“നിനക്കെന്താണു വേണ്ടത്? ഇതു ഞങ്ങളുടെ കിടപ്പുമുറിയാണ്. നിന്നെ ഇവിടിരുത്തരുതെന്ന് എന്റെ ഭര്‍ത്താവ് പലവട്ടം പറഞ്ഞതാണ്. ഞാനാണ് വാശി പിടിച്ചത്. ഇപ്പോള്‍ നീ ഞാന്‍ പറയുന്നത് അനുസരിക്കില്ലെന്നാണോ?”
“നിനക്ക് ആഹാരം വേണമെങ്കിഉല്‍ അടുക്കളയിലേയ്ക്കു വരൂ. എന്തെങ്കിലും, കഴിച്ച് വിശപ്പടക്കി സ്ഥലം വിടൂ.. നിനക്ക് ജീവനുണ്ടെന്ന് എന്റെ ഭര്‍ത്താവറിഞ്ഞാല്‍ കുഴപ്പമാണ്. അദ്ദേഹം നിന്നെ ചില്ലു കൂട്ടില്‍ നിന്നും, പുറത്തെടുത്ത് തീയിലിട്ടു ചുടും. അല്ലെങ്കില്‍ ഏതെങ്കിലും മന്ത്രവാദിയെ വരുത്തി നിന്നെ അണിയില്‍ തറപ്പിക്കും”.
ചിത്രത്തിലെ നീലകണ്ണുകാരി ഒരു ഭയവും കാട്ടാതെ ചിരിച്ചു കൊണ്ടിരുന്നു. അവളുടെ തിളങ്ങുന്ന നീലക്കണ്ണുകളിലേയ്ക്ക് രേണുക സൂക്ഷിച്ചു നോക്കി. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ തന്റെ നീലക്കണ്ണുകളെക്കുറിച്ച് എത്ര വാചാലനായിട്ടുണ്ട് വേണുവേട്ടന്‍. അന്നൊക്കെ വേണുവേട്ടനേറെയിഷ്ടം തന്റെ നീലക്കണ്ണുകളും ചിരിയ്ക്കുമ്പോള്‍ മുഖത്തയ്ക്ക് ചിതറി വീഴുന്ന ചുരുണ്ട മുടിയിഴക്കളുമായിരുന്നു. ഇവള്‍ക്കും അതേ നീലക്കണ്ണുകളാണ്. ചുരുണ്ടു വീഴുന്ന മുടിയും. പെട്ടെന്നവള്‍ക്ക് ചിത്രത്തിലെ പെണ്‍കുട്ടിയോട് വലിയ സ്നേഹം തോന്നി.
കോളിങ് ബെല്‍ ശബ്ദിച്ചു, ചുണ്ടില്‍ വിരല്‍ ചേര്‍ത്ത് ചിത്രത്തിലെ പെണ്‍കുട്ടിയോട് മിണ്ടാരുതെന്നാഗ്യം കാട്ടിയ ശേഷം അവള്‍ വാതില്ക്കലേയ്ക്കു ചെന്നു വേണുവേട്ടനാണ്. അവള്‍ വാതില്‍ തുറന്നു കൊടുത്തു.
ഹൊ....ഹൊ....... എന്നു ചൂടു ഭാവിച്ച്കൊണ്ട് അയാള്‍ അകത്തേയ്ക്ക് കയറി. നേരെ കിടപ്പുമുറിയിലേയ്ക്കാണു പോയത്. രേണുക വല്ലാതെ ഭയന്നു. ടൈയ്യും ഷര്‍ട്ടും അലസമായി വലിച്ചെറിഞ്ഞു. തിരിഞ്ഞു നോക്കുമ്പോള്‍ വിളറിയ മുഖത്തോടെ നില്കുന്ന രേണുകയെക്കണ്ട്. അയാള്‍ പരിഭ്രമിച്ചു.
“നിനക്കിതെന്തു പറ്റി?” അയാള്‍ തിരക്കി രേണുക കൂടുതല്‍ ഭയപ്പെട്ടു. “ഏയ്” ഒന്നുമില്ല............വേണുവേട്ടനു വെറുതേ തോന്നുന്നതാവും.ഞാനിപ്പോ ചായ കൊണ്ടു വരാം”“. അവള്‍ അടുക്കളയിലേയ്ക്കു നടന്നു. നടക്കുന്നതിനിടെ ഒളികണ്ണിട്ട് ചിത്രത്തിലേയ്ക്കു തോന്നി. ഭാഗ്യം ഒരു കുഴപ്പവുമില്ല. ആശ്വാസത്തോടെ അവള്‍ അടുക്കളയിലേയ്ക്ക് നടന്നു.
സാധാരണ ഗതിയില്‍ വേണുവേട്ടന് രാത്രിയില്‍ ധാരാളം ജോലിയുണ്ടാവും. ,ഓഫീസില്‍ തീരാത്ത ഫയലുകള്‍ വീട്ടില്‍ കൊണ്ടുവരിക പതിവാണ്. ഇന്നന്തോ, സൂട്കേസ് തുറക്കാന്‍ മെനക്കെടാതെ നേരത്തേ ആഹാരം കഴിച്ചു കിടന്നു. രണ്ടു മൂന്നു ദിവസമായി വേണുവേട്ടന്‍ രാത്രി ഏറെ വൈകിയാണുറങ്ങാറ് എപ്പോഴാണുറങ്ങുന്നതെന്ന് താനാറിയാറില്ല. താനപ്പോഴേയ്ക്കും ഉറക്കമായിട്ടുണ്ടാവും. ഇന്നു നല്ല ക്ഷീണമുണ്ടാവണം. അവള്‍ വിചാരിച്ചു.
കിടപ്പുമുറിയിലെ മങ്ങിയ പ്രകാശത്തില്‍ ചിത്രത്തിലെ പെണ്‍കുട്ടിയുടെ മുഖം വ്യക്തമാവുന്നില്ല. അവളിപ്പോഴും ചിരിയ്ക്കുന്നുണ്ടാവുമോ?
പാല്‍ക്കാരന്റെ ബെല്ലടി കേട്ടാണ് രേണുക ഉണര്‍ന്നത്. വേണുവേട്ടന്‍ എപ്പോഴോ എഴുന്നേറ്റുപോയിരിക്കുന്നു. മുടി കെട്ടി വച്ച് അവള്‍ വാതില്ക്കലേക്കു നടന്നു. പാല്‍പ്പായ്ക്കറ്റുമായി തിരികെ വരുമ്പോള്‍ കുളിമുറിയില്‍ വെള്ളം വീഴുന്ന ഒച്ച കേട്ടു. ഓ..........വേണുവേട്ടന്‍ കുളിയ്ക്കയാണ്. ഇന്ന് നേരത്തെ പോകണമായിരിക്കും. ഇന്നലെ ഫയലുകളൊന്നും കൊണ്ടു വന്നിരുന്നില്ലല്ലോ. അവള്‍ അടുക്കളയില്‍ നെടുകെയും കുറുകെയും ചലിച്ചു കൊണ്ടിരുന്നു. വേണു ആഹാരം കഴിച്ച് ഇറങ്ങി.
അന്നു മദ്ധ്യാഹ്നത്തില്‍ ചിത്രത്തിലെ പെണ്‍കുട്ടി ചുവരില്‍ നിന്നിറങ്ങി വന്ന് മുറിയാകെ ഓടി നടന്നു. അവള്‍ വാ നിറയെ വര്‍ത്തമാനം പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ അവള്‍ രേണുകയുടെ മടിയില്‍ തല ചേര്‍ത്തു കിടന്ന് ഒന്നു മയങ്ങി. രേണുക അവളുടെ ചുരുണ്ട മുടിയിഴകള്‍ക്കിടയിലൂടെ കൈവിരലോടിച്ചുകൊണ്ടിരുന്നു.
താനെത്ര പറഞ്ഞതാണ് വേണുവേട്ടനോട്,. ഒരു കുഞ്ഞിനെ തരാന്‍. വേണുവേട്ടനപ്പോഴെല്ലാം ഓരോന്നു പറഞ്ഞ് ഒഴിഞ്ഞു മാറി. കമ്പനിയ്ക്ക് കൂടുതല്‍. ലാഭമുണ്ടാക്കികൊടുക്കണം. എം.ഡി.യുടെ കയ്യില്‍ നിന്നും പ്രശംസയും പ്രമോഷനും വാങ്ങണം വീടു വയ്ക്കണം.
വേണുവേട്ടന്റെ നിര്‍ബന്ധങ്ങള്‍ക്ക് എന്നും താന്‍ വഴങ്ങിയിട്ടേയുള്ളു. അവളോര്‍ത്തു.കോളിങ് ബെല്‍ തുടര്‍ച്ചയായി ശബ്ദിക്കുന്നതുകേട്ടാണ് രേണുക ഉണര്‍ന്നത്. ക്ലോക്കില്‍ ആറുമണി കഴിഞ്ഞിരിക്കുന്നു. അവള്‍ നടന്ന് വേണുവിന് വാതില്‍ തുറന്നു കൊടുത്തു.
വേഗത്തില്‍ മുറിയിലേയ്ക്കു കടന്ന് അയാള്‍ വാതില്‍ ചാരി. അവളെ കൈകളില്‍ കോരിയെടുത്ത് കിടപ്പുമുറയിലെ കട്ടിലില്‍ കൊണ്ടുപോയി ഇരുത്തി. ഒന്നും മനസ്സിലാവാതെ അവളിരിയ്ക്കെ അയാള്‍കുനിഞ്ഞ് അവളുടെ കവിളുകളിലും ചുണ്ടിലും തുരുതുരെ മുത്തമിട്ടു.
ഇന്നെന്തുപറ്റി? വലിയ സന്തോഷത്തിലാണല്ലോ? അയാളുടെ പിടി വിടുവിച്ചുകൊണ്ട് അവള്‍ ചോദിച്ചു.
നീ വേഗം ഡ്രസ്സുമാറ്. നമുക്കൊരൌട്ടിങിനു പോകാം ഇന്നത്തെ ഡിന്നര്‍ ഹോട്ടല്‍ ‘സീ പാര്‍ക്കില്‍’
രേണുക അത്ഭുതപ്പെട്ടു. ഈ വേണുവേട്ടനെന്തുപറ്റി. വിവാഹം കഴിഞ്ഞ ആദ്യനാളുകളിലെങ്ങോ ഇങ്ങനെയൊക്കെ പെരുമാറിയിട്ടുണ്ട്.
“എന്താ വേണുവേട്ടാ..........എന്താ വിശേഷം..........പറയൂ”അവള്‍ ആകാംക്ഷ കാണിച്ചു.
“നീ കണ്ണടയ്ക്കു ..........അയാള്‍ പറഞ്ഞു.
അവള്‍ കണ്ണുകള്‍ അടച്ചു നില്‍ക്കെ അയാള്‍ സൂട്ട്കേസിനുള്ളില്‍ നിന്നും ഒരു നീണ്ട കവര്‍ പുറത്തെടുത്ത് അവളുടെ കയ്യില്‍ വച്ചു കൊടുത്തു.“ഓ........വേണുവേട്ടന് പ്രൊമോഷന്‍ കിട്ടിയിരിക്കുന്നു അല്ലേ?
തീര്‍ന്നില്ല രേണൂ.........നമ്മുടെ ഓഫീസിനടുത്ത് ഒരു ഗൌണ്ടറുടെ സ്ഥലവും വീടും വില്പനയ്ക്കിട്ടിട്ടില്ലായിരുന്നോ, തിരികെ വരും വഴി അതിനു ഞാന്‍ അഡ്വാന്‍സും കൊടുത്തു.
രേണുകയ്ക്ക് കുറച്ച് സമയം ശബ്ദിക്കാനേ കഴിഞ്ഞില്ല അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിത്തുടങ്ങി. കവിളില്‍ ഉരുണ്ട നിന്ന ഒരു തുള്ളിക്കണ്ണീര്‍ ചൂണ്ടുവിരല്‍ കൊണ്ടു തട്ടിക്കളഞ്ഞ അയാള്‍ അവളെ ചുംബിച്ചു. പിന്നെ പറഞ്ഞു.
“നീ വേഗം കാപ്പിയിടൂ...........എന്നിട്ടു റെഡിയാക്കൂ.........ഞാനപ്പോഴേയ്ക്കും ഒന്നും കുളിച്ചു ഫ്രഷായിട്ടുവരാം”.
വേണു നേരേ കുളിമുറിയിലേയ്ക്കു നടന്നു. കവര്‍ മേശപ്പുറത്തു വച്ചു രേണുക അടുക്കളയിലേയ്ക്കും. ഗ്യാസ് സ്റ്റ്വില്‍ വെള്ളം തിളച്ചുകൊണ്ടിരിക്കെ രേണുക ചിന്തിച്ചത് പുതിയ വീട്ടിലെ കിടപ്പുമുറി എങ്ങനെ ഒരുക്കണമെന്നാണ്. കളിമണ്ണുകൊണ്ട് പാവകളെ ഉണ്ടാക്കുന്ന ആ നീലക്കണ്ണുകാരിയുടെ ചിത്രം പെട്ടെന്നവള്‍ക്കോര്‍മ്മ വന്നു.
രേണുക വേഗത്തില്‍ കിടപ്പുമുറിയിലേയ്ക്കു നടന്നു. വൈക്കോല്‍ മേഞ്ഞ കുടിലും കളിമണ്‍ പാവകളും നിറഞ്ഞ ആ ചിത്രത്തിലെങ്ങും നീലക്കണ്ണുകാരിയെ കണ്ടെത്താന്‍ രേണുകയ്ക്കപ്പോള്‍ കഴിഞ്ഞില്ല.
സി.ശ്രീകുമാര്‍.
No comments:
Post a Comment